2017-ല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്ക്യൂഷന്‍ ആരോപിക്കുന്നത്
വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മറ്റൊരു ജഡ്ജിയെ നിയമിക്കണമെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്.
ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസില്‍ വിചാരണ ആരംഭിച്ച ശേഷം രണ്ടുസാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണെന്നും പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
ഉന്നത അധികാരത്തില്‍ ഇരിക്കുന്ന ആള്‍ എന്നനിലയില്‍ ഫ്രാങ്കോ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. തന്‍റെ മൊഴിയില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ജലന്ധർ രൂപതയുടെ കീഴിലുള്ള കോൺവെൻറിൽ വെച്ചാണ് 13 തവണ ചൂഷണം ചെയ്യപ്പെട്ടത്. അതിക്രമത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്തെന്നും പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഇന്നലെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നില നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ പോയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് അധികാരത്തിനപ്പുറമുള്ള വിഷയങ്ങളില്‍ ഇടപെടുന്നു എന്ന് ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനുള്ള സാഹചര്യമൊരുക്കേണ്ടത് മാതാപിതാക്കളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭസ്ഥ ശിശുവിന് അവകാശങ്ങളുണ്ട്.
സിബിഐ കോടതി ശിക്ഷ വിധിച്ച് 5 മാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹർജിയിൽ പറയുന്നു.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, 10 വർഷത്തിൽ താഴെ ശിക്ഷ വിധിച്ച പ്രതികൾക്കാണ് ജയിൽ ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിരിക്കുന്നത്. സിബിഐ കോടതി ശിക്ഷിച്ച് 5 മാസം തികയും മുന്‍പ് പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.
ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന.
കവരത്തി പോലീസ് ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാണ് ചോദ്യം ചെയ്തത്. അതോടൊപ്പം ഹൈക്കോടതി നല്‍കിയ ഇളവുകള്‍ ഐഷാ സുല്‍ത്താന ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് ഭരണക്കൂടം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഐഷാ സുൽത്താന ഞായറാഴ്ച 4.30ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. ആയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണു ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ നടന്നത്.
പദ്ധതി ഫണ്ടില്‍ നിന്നുള്ള വിഹിതം മുസ്ലീങ്ങള്‍ക്ക് 80% വും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ലത്തീന്‍ വിഭാഗം എന്നിവര്‍ക്ക് 20% വുമായി നിശ്ചയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി
നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചതെന്നും. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
മുസ്ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ വെന്ന് കെ. സി. മോയിന്‍- നസീമ കേസില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. വിവാഹ മോചനത്തിന് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടി കാണിച്ചുള്ള ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്
ബാലനീതി നിയമപ്രകാരം കുഞ്ഞിന്‍റെ സംരക്ഷണത്തില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബാലനീതി നിയമം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാണ് നിലകൊള്ളുന്നത്.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഇത്തരം നടപടികളില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളൂണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ലാതായിരിക്കുകയാണ്.
പോക്‌സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്.
പോലീസുകാരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഹൈക്കൊടതിയുടെ രണ്ടാം നിലയിലാണ് എത്തിയത്. അവിടെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പിന്നീട് ജഡ്ജ്ന് കൈമാറുകയും ജഡ്ജ് അത് സ്ടാഫിനു കൈമാറുകയുമാണ് ഉണ്ടായത്. അതിനാല്‍ ഈ ശ്രൃംഖല ഒന്നാകെ നിരീകഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു
വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ലോക്ക്ഡൗണിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം, സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണം എന്നെല്ലാം ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.
ഉടമകളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനും പ്രയാസങ്ങള്‍ മനസ്സിലാക്കാനും കാലക്ടരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇതിനായി കൂടിക്കാഴ്ച നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു
ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൌണ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കാനായി മാറ്റിയത്
മ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
അടിയന്തര സാഹചര്യത്തിലാണ വിദേശ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ
ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ആരോഗ്യ വിവരങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്, ലാഘവത്തോടെ ഇതിനെ കാണാനാവില്ല - ഹൈക്കോടതി
വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്രസർക്കാർ
പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ അനുമതി നിഷേധിച്ച നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന കർണാടകയുടെ അപ്പീലിനെതിരെ കേരളം സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
സാമൂഹിക അകലത്തേക്കാൾ സാമൂഹിക സുരക്ഷയാണ് അതിഥി തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതെന്ന് ഹൈക്കോടതി
കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ കർണാടക പൊലീസ് തലപ്പാടി അതിർത്തിയിൽ തടഞ്ഞു
ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍, മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്.
അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി
കാസർകോട്ടെ അതിര്‍ത്തിയിലെ റോഡുകള്‍ രോഗികള്‍ക്കായി തുറക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ടുവെച്ചു
രാജ്യം അതീവഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ഹൈക്കോടതി
ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.
ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ്-19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.